Sunday, 23 December 2012

എന്‍റെബ്ബെ മുതല്‍ സൊമാലിയ വരെ

ഈ സംഭവം നടക്കുന്നത് പത്തുനാല്‍പതു കൊല്ലം മുന്‍പാണ്. 1976 ജൂണ്‍ മാസത്തിലെ ഒരു ദിവസം ഗ്രീസിന്‍റെ തലസ്ഥാനമായ ഏതെന്‍സില്‍ നിന്ന് പാരിസിലേക്ക് പുറപ്പെട്ട 'എയര്‍ ഫ്രാന്‍സ്'-ന്‍റെ വിമാനം പാലസ്തീന്‍ പോരാളികള്‍ റാഞ്ചി. വിവിധ രാജ്യങ്ങളില്‍ തടവിലിട്ടിരിക്കുന്ന  തങ്ങളുടെ കൂട്ടാളികളെ വിട്ടയക്കണം എന്ന് പറഞ്ഞു റാഞ്ചിയ വിമാനം, അവര്‍ ഉഗാണ്ട-യിലെ 'എന്‍റെബ്ബെ' എന്നുപറയുന്ന ഒരു എയര്‍ പോര്‍ട്ടില്‍ കൊണ്ടുചെന്നിറക്കി.. അന്ന് ഉഗാണ്ട  ഭരിച്ചിരുന്ന സ്വേച്ഛാധിപതി ഈദി അമീന്‍ അവര്‍ക്കുവേണ്ട എല്ലാ ഒത്താശകളും ചെയ്തുകൊടുത്തു എന്ന് മാത്രമല്ല, കൂടുതല്‍ പാലസ്തീന്‍ പോരാളികളെ വിമാനം ഇറക്കിയ എയര്‍ പോര്‍ട്ടിലേക്ക് അനുവദിക്കുകയും ചെയ്തു. അവിടെവെച്ച് ഇസ്രയേലി പൌരന്‍മാര്‍ ഒഴികയുള്ളവരെ അവര്‍ വിട്ടയച്ചു.  തങ്ങളുടെ ആവശ്യം എത്രയും പെട്ടെന്ന് നടപ്പാക്കിയില്ലെങ്കില്‍ ബന്ദികളെ ഓരോരുത്തരെയായി കൊല്ലുമെന്ന് റാഞ്ചികള്‍ ഭീഷണി മുഴക്കി.

പ്രശ്നം പരിഹരിക്കാന്‍ ഇസ്രയേല്‍ ഗവണ്മെന്റ് നടപടികള്‍ ആരംഭിച്ചു. അന്ന് മിലിറ്ററി ലെവലില്‍ അത്യാവശ്യം ശക്തിയുണ്ടായിരുന്ന ഉഗാണ്ടയെ ആക്രമിച്ച് എന്തെങ്കിലും ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലായിരുന്നു. പോരാഞ്ഞിട്ട് ബാക്കിയുള്ള ആഫ്രിക്കന്‍ രാജ്യങ്ങളുടെ കണ്ണുവെട്ടിച്ചു 4000-കി.മി സഞ്ചരിക്കുകയും വേണം. തടവിലാക്കിയിട്ടുള്ള പാലസ്തീന്‍-കാരെ വിട്ടയക്കുക മാത്രാമാണ് ഏക പോംവഴിയെന്നു എല്ലാവരും അഭിപ്രായപെട്ടു. അതിനിടയില്‍ 'ഇസ്രയേല്‍ ഡിഫന്‍സ് ഫോഴ്സും'  അവരുടെ ഇന്‍റെലിജെന്‍സ് ഏജന്‍സിയായ 'മോസ്സദ്'-ഉം ഒരു യോഗം ചേര്‍ന്നു. ഉഗാണ്ടയില്‍ ചെന്ന് റാഞ്ചികളെ കീഴ്പെടുത്തി യാത്രക്കാരെ മോചിപ്പിക്കാനുള്ള 'പ്രൊജക്റ്റ്‌ തണ്ടര്‍ ബോള്‍ട്ട്' പദ്ധതി തയാറാക്കി ക്യാബിനെറ്റിനു സമര്‍പ്പിച്ചിട്ടു അവരുടെ കമാന്‍ഡര്‍ ജോനാദന്‍ നെഥന്‍യാഹു പറഞ്ഞു ' ഞങ്ങള്‍ക്ക് സമയം പാഴാക്കാനില്ല, അതുകൊണ്ട് നിങ്ങളുടെ ഓര്‍ഡര്‍ കിട്ടുന്നതിനു മുന്‍പ് ഞങ്ങള്‍ പുറപ്പെടുന്നു. ഈ പദ്ധതി ഉപേക്ഷിക്കാനാണ് നിങ്ങളുടെ തീരുമാനമെങ്കില്‍ ഞങ്ങളെ അറിയിക്കുക, ഞങ്ങളതുപേക്ഷിക്കും. മറിച്ചാണെങ്കില്‍ എന്തു വിലകൊടുത്തും നമ്മുടെ സഹോദരങ്ങളെ ഞങ്ങള്‍ തിരിച്ചു കൊണ്ടുവരും'.

Bodhodhayam blog'എന്‍റെബ്ബെ' എയര്‍ പോര്‍ട്ടിനെക്കുറിച്ചും റാഞ്ചികളെക്കുറിച്ചും കൃത്യമായ വിവരങ്ങള്‍ മനസിലാക്കിയ നൂറോളം കമാന്‍ഡോസ് 'ഹെര്‍കുലീസ്' വിമാനങ്ങളില്‍  ഉഗാണ്ട-യിലേക്ക് പുറപ്പെട്ടു. മാര്‍ഗ്ഗമദ്ധ്യേ ക്യാബിനെറ്റിന്റെ പച്ചക്കൊടിയും കിട്ടിയ അവര്‍, പലരാജ്യങ്ങളുടെയും റഡാര്‍ വെട്ടിക്കാനായി പലസമയങ്ങളിലും വെറും 30 മീറ്റര്‍ ഉയരത്തിലാണ് സഞ്ചരിച്ചത്. രാത്രിയുടെ മറവില്‍ അവിടെച്ചെന്നിറങ്ങിയ അവര്‍,  രായ്ക്കുരാമയണം ബന്ദികളെയുംകൊണ്ട് തിരിച്ച് പറന്നു. റാഞ്ചികളെയെല്ലാം വധിച്ച അവര്‍, അവിടെ കിടന്നിരുന്ന ഉഗാണ്ടന്‍ എയര്‍ ഫോഴ്സിന്‍റെ പോര്‍വിമാനങ്ങള്‍ ചുട്ടുചാമ്പലാക്കുകയും ചെയ്തു. ത്രസിപ്പിക്കുന്ന ഇതിന്‍റെ കൂടുതല്‍ വിവരങ്ങളും വീഡിയോകളും ഇന്‍റര്‍നെറ്റില്‍ തപ്പിയാല്‍ കിട്ടും. അവര്‍ ഉഗാണ്ടന്‍ സേനയേയും, പാലസ്തീന്‍ പോരാളികളെയും കബളിപ്പിച്ചു ടെര്‍മിനല്‍ വരെ എത്തിയത് ഒന്ന് വായിച്ചിരിക്കേണ്ട സംഭവം തന്നെയാണ്. പക്ഷെ, ഈ പദ്ധതിയുടെ കമാന്‍ഡര്‍ നെഥന്‍യാഹുവിന് സ്വന്തം ജീവന്‍ ബാലികഴിക്കേണ്ടി വന്നു. ഇതേപ്പിന്നെ ഇട്ടാ വട്ടത്തിലുള്ള ഇസ്രയേലിനോടും മോസ്സാദിനോടും കളിയ്ക്കാന്‍ എല്ലാവരും രണ്ടാമതൊന്നു ആലോചിക്കും. (അതുവെച്ചു നോക്കുമ്പോള്‍ അവരോടു കട്ടക്ക് അടിച്ചു നില്‍ക്കുന്ന പാലസ്തീന്‍ക്കാരെ സമ്മതിക്കണം!)

ഇനി നമുക്ക് വേറൊരു കേസ് എടുക്കാം.  കടല്‍ക്കൊല കേസില്‍ പിടിയിലായ ഇറ്റലി നാവികരെ കഴിഞ്ഞദിവസമാണ് കര്‍ശന ഉപാധികളോടെ രാജ്യം വിടാന്‍  കോടതി അനുവാദം നല്‍കിയത്. കോടതിയില്‍ കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലമായ വാദങ്ങള്‍ ഉന്നയിച്ചതുകൊണ്ടു മാത്രമാണ് അവര്‍ക്കു രാജ്യം വിടാനുള്ള അനുമതി ലഭിച്ചതെന്നു എല്ലാവരും പറഞ്ഞു തുടങ്ങി.

Bodhodhayam blogചുമ്മാ ഒരു തമാശക്കുവേണ്ടി , നമുക്ക് ഇറ്റലിയുടെ ഭാഗത്ത്‌  നിന്ന് ഒന്നാലോചിക്കാം (ഞാനൊരു ക്രിസ്ത്യാനി ആയതുകൊണ്ടും , റോം ഇറ്റലിയില്‍ സ്ഥിതി ചെയ്യുന്നതുകൊണ്ടുമാണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് വായനക്കാര്‍ പറഞ്ഞു പരത്തുമോ എന്തോ..!). നാവികരെ സംബന്ധിച്ചിടത്തോളം അവര്‍ ചെയ്തത് ശരിയോ തെറ്റോ ആവാം.  പക്ഷെ  ഇവിടെ അറസ്റ്റിലായിതിന്‍റെ പിറ്റേ ദിവസം തന്നെ അവരുടെ വിദേശകാര്യ മന്ത്രി ഇന്ത്യയിലെത്തി. അന്നുമുതല്‍ ഇന്നുവരെ അവരുടെ സര്‍ക്കാര്‍ നാവികരുടെ മോചനത്തിനായി കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. അവസാനം ആറര കോടി രൂപ ജാമ്യ തുകയായി കെട്ടിവെച്ചു കോടതി അനുമതിയോടെ, ചാര്‍ട്ടേര്‍ട് ഫ്ലൈറ്റില്‍ അവര്‍ ഇറ്റലിക്ക് പോയി.  കാര്യം ഇറ്റാലിയന്‍ സ്ഥാനപതിയുടെ സത്യാവാംങ്ങ്മൂലം ഒക്കെ മേടിച്ചു വെച്ചിട്ടുണ്ടെങ്കിലും, രാജ്യാന്തര നിയമമനുസരിച്ച് ഇപ്പറഞ്ഞ സ്ഥാനപതിയെ ഒന്ന് തൊടാന്‍പോലും പോലീസിന് പറ്റില്ല. അതുകൊണ്ട് ഇനി അവര്‍ തിരിച്ചു വരുമോ ഇല്ലയോ എന്നൊക്കെ ദൈവം തമ്പുരാനറിയാം. ഇറ്റലിയുടെ ഭാഗത്ത്‌ നിന്നു ചിന്തിച്ചാല്‍ അവര്‍ ചെയ്തതാണ് ശരി, കാരണം അവര്‍ നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. (നമ്മുടെ ഏതെങ്കിലും ഒരു നാവികനെ ഇങ്ങനെ ചൈനയോ പാകിസ്ഥാനോ പിടിച്ചുവച്ചാല്‍ നമ്മളും ഇത് തന്നെയല്ലേ ആഗ്രഹിക്കുകയുള്ളൂ..?)

ഇപ്പൊ നിങ്ങള്‍ ആലോചിക്കുന്നുണ്ടാവും ഞാനെന്തിനാ ഇപ്പൊ ഇതൊക്കെ പറയുന്നതെന്ന്.ഉണ്ട്, കാര്യമുണ്ട്. ഞാന്‍ മുകളില്‍ പറഞ്ഞ രണ്ടു കേസുകളിലും സ്വന്തം രാജ്യക്കാര്‍ എവിടെയെങ്കിലും പെട്ടുപോയാല്‍  , അതിപ്പോ എത്ര സാധാരണക്കാരനായാലും ശരി അവരുടെ സര്‍ക്കാര്‍ അവരെ മോചിപ്പിക്കാന്‍ സാധ്യമായതെല്ലാം ചെയ്യും. ഇനി നമുക്ക് ഇന്ത്യയിലേക്ക് വരാം. കഴിഞ്ഞ കുറച്ചു നാളുകള്‍ക്കു മുന്‍പ് സൊമാലിയക്കാര്‍ ഒരു ചരക്കു കപ്പല്‍ റാഞ്ചി വിലപേശിത്തുടങ്ങി. മലയാളികള്‍ ഉള്‍പ്പടെയുള്ളവര്‍ ഇപ്പോള്‍ അവിടെ നരകയാതന അനുഭവിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നറിയാന്‍ കഴിഞ്ഞത്. ഞാന്‍ പറയുന്നത് ഒന്നുകില്‍ മോചദ്രവ്യം കൊടുത്തു അവരെ മോചിപ്പിക്കുക, അല്ലെങ്കില്‍ ഇന്ത്യന്‍ സേനയെ ഉപയോഗപ്പെടുത്തുക എന്നാണ് .  ഇന്ത്യന്‍ നേവിയെ സംബന്ധിച്ചിടത്തോളം സോമാലിയ എന്ന് പറയുന്നത്, ആറാം തമ്പുരാനില്‍ ജഗന്നാഥന്‍റെ കാര്യം പോലെയാണ് "കുട്ടി, ധാരാവിയിലെ ഒരു ചേരി ഒറ്റരാത്രികൊണ്ടു ഒഴിപ്പിച്ചിട്ടുള്ള എനിക്ക്, കുട്ടിയേയും ഈ കാര്‍ന്നോരെയും ഇവിടെന്നു ഒഴിപ്പിക്കുക എന്നുള്ളത് ഒരു പൂ പറിക്കുന്നതുപോലെ ഈസി ആണ്". ഇതിനൊക്കെ വേണ്ടത് നട്ടെല്ലാണ്, സര്‍ക്കാരിനു മാത്രമല്ല, ഇതൊന്നും കണ്ടില്ല കേട്ടില്ല എന്ന് നടിക്കുന്ന മാധ്യമങ്ങള്‍ക്കും. അല്ലാതെ സ്വന്തം പൌരന്മാരെ സംരക്ഷിക്കുന്ന മറ്റൊരു രാജ്യത്തിന്‍റെ കുറ്റം പറഞ്ഞോണ്ടിരിക്കുവല്ല വേണ്ടത്.

Wednesday, 19 December 2012

And the best punishment is 22FK!


Bodhodhayam blog


കഴിഞ്ഞ ദിവസം പുറത്തുവന്ന സ്ത്രീ പീഡന വാര്‍ത്ത കേട്ട് രാജ്യം നടുങ്ങി. ഡല്‍ഹിയില്‍ ബസ്സില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ നില അതീവ ഗുരുതരമായി തുടരുന്നു. ആസ്പത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്ന പെണ്‍കുട്ടിക്ക് ബുധനാഴ്ച അഞ്ചാമത്തെ ശസ്ത്രക്രിയനടത്തി. ദേഹമാസകലം മുറിവുകളും ആന്തരികാവയവങ്ങള്‍ക്ക് ക്ഷതവും സംഭവിച്ചിട്ടുണ്ട്. മുഖത്താകെ കടിച്ചുപറിച്ചതുപോലെയാണ്. വയറ്റില്‍ ബൂട്‌സിട്ട് ചവിട്ടിയ അടയാളങ്ങളുമുണ്ട്. ചില ആന്തരികാവയവങ്ങള്‍ക്ക് ഭേദമാക്കാനാകാത്തവിധം കേടുപറ്റിയിട്ടുണ്ട്.  ഇത്രയും പത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ടില്‍നിന്ന് എടുത്തതാണ്. ആ റിപ്പോര്‍ട്ടിന്‍റെ ബാക്കി നിങ്ങള്‍ വായിക്കരുത്, അത്രയ്ക്ക് ഭയാനകമാണ്. അത് വായിച്ചാല്‍ നിങ്ങള്‍ ചിലപ്പോള്‍ അത് ചെയ്തവന്മാരെ ഇട്ടിരിക്കുന്ന ജയില്‍ കുത്തിത്തുറന്നു അവരെ തല്ലിക്കൊന്നെന്നിരിക്കും!   തൂക്കുമരം അവര്‍ക്കുകൊടുക്കാവുന്ന ഏറ്റവും ചെറിയ ശിക്ഷയാണ്. പകരം അവരറിയണം ആ പെണ്‍കുട്ടി അനുഭവിച്ച വേദന എന്താണെന്ന്. ഏറ്റവും മിനിമം '22FK' ചെയ്യണമെന്നാണ് ഞാന്‍ പറയുന്നത്.

പത്രങ്ങളും ടി.വി ചാനലുകാരും ഈ വാര്‍ത്ത ആഘോഷിക്കുക തന്നെ ചെയ്തു. ഗൂഗിളില്‍ കയറി വെറുത 'ഡല്‍ഹി' എന്ന് സെര്‍ച്ച്‌ ചെയ്യുക, വിക്കിപീഡിയയെ പോലും പുറം തള്ളിക്കൊണ്ട് ബലാത്സംഗ വാര്‍ത്തകള്‍ മുന്നിലെത്തി.




ഓടിക്കൊണ്ടിരുന്ന ബസ്സില്‍ പീഡിപ്പിക്കപ്പെട്ടകൊണ്ടാണ് ഇത് ഇത്രയും വലിയ വാര്‍ത്തയായത്, ഒരു വെറൈറ്റി ആയതുകൊണ്ട് മാത്രം. മറിച്ചൊരു വീട്ടിലോ റിസോര്‍ട്ടി-ലോ ആണ് ഇതൊക്കെ നടന്നതെങ്കില്‍, പത്രത്തില്‍ അതൊരു രണ്ടു കോളം വാര്‍ത്തയായി ഒതുങ്ങും. എല്ലാവരെയും പോലെ ഞാനും വായിച്ചു തള്ളും.

ഈ പ്രശ്നം പാര്‍ലമെന്‍റില്‍ അവതരിപ്പിച്ചപ്പോള്‍ ഒരു എം.പി പറഞ്ഞു "ഇന്ത്യയിലെ തന്നെ ഏറ്റവും പഠിപ്പും വിദ്യാഭാസവുമുള്ള കേരളത്തില്‍ സംഭവിക്കുന്നത്‌ ഇതിലും വല്യ കാര്യങ്ങളാണ്. അപ്പൊ പിന്നെ ബാക്കി സംസ്ഥാനങ്ങളിലെ കാര്യം പറയേണ്ടല്ലോ". അങ്ങേരു പറഞ്ഞത് ശരിയാണ്. ഡല്‍ഹി പീഡന വാര്‍ത്ത കണ്ടു കലിയിളകി നടക്കുന്ന മലയാളികള്‍ മനപ്പൂര്‍വം കണ്ടില്ലെന്നു നടിക്കുന്ന പല വാര്‍ത്തകളുമുണ്ട്. ദൈവത്തിന്‍റെ സ്വന്തം നാടായ, 95% മുകളില്‍ സാക്ഷരതയുള്ള നമ്മുടെ കൊച്ചു കേരളത്തില്‍ നടക്കുന്നത് വിശ്വസിക്കാന്‍ പോലും പറ്റാത്ത കാര്യങ്ങളാണ്. ഇന്നലെയാണ് 'പറവൂര്‍' കേസിന്‍റെ വിധി വന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പലര്‍ക്കും കൂട്ടികൊടുത്തത് സ്വന്തം അച്ഛനും അമ്മയും ചേര്‍ന്ന്! 200-ഓളം പേരാണ് ആ കൊച്ചു കുട്ടിയെ പിച്ചി ചീന്തിയത് (നിങ്ങള്‍ ചിന്തിക്കുന്നതിനേക്കാളേറെ ആ കുട്ടി അനുഭവിച്ചിട്ടുണ്ടാവും). എനിക്ക് തോന്നുന്നു, മദ്യലഹരിയില്‍ ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കുന്നതിന്‍റെ എത്രയോ ഇരട്ടി പൈശാചികമായ കാര്യമാണിതെന്ന്. എന്നിട്ട് വിധിച്ചിരിക്കുന്ന ശിക്ഷ വെറും ഏഴു വര്‍ഷം തടവ്‌.,!സാംസ്കാരിക കേരളമേ, ലജ്ജിച്ചു തല താഴ്ത്തുക! അങ്ങനെ ദിവസവും എത്രയെത്ര കേസുകള്‍,..ഇനി കുറച്ചു നാളത്തേക്ക് 'പീഡനം' ആയിരിക്കും എല്ലയിടെത്തെയും ഹോട്ട് ന്യൂസ്‌...  ഡല്‍ഹി സംഭവവും രണ്ടു ദിവസം കഴിയുമ്പോള്‍ കെട്ടടങ്ങും . 19-)0 തിയതിയിലെ മാതൃഭൂമിയുടെ ഓണ്‍ലൈന്‍ എഡിഷന്‍ ആണ് താഴെ കൊടുത്തിരിക്കുന്നത്‌.



കുറച്ചുനാളുകള്‍ക്കു മുന്‍പ് ഗോവിന്ദച്ചാമി എന്നുപറയുന്ന ഒരു ചെറ്റ ട്രെയിനില്‍ നിന്ന് ഒരു പെണ്‍കുട്ടിയെ തള്ളിയിട്ടു പീഡിപ്പിച്ചു. അന്ന് അതൊരു വലിയ വാര്‍ത്തയായിരുന്നു. പക്ഷെ അന്ന് പ്രഖ്യാപിച്ച പല കാര്യങ്ങളും ഇതുവരെ നടപ്പാക്കിയിട്ടില്ല. മാധ്യമങ്ങള്‍ക്ക് തല്‍ക്കാലം അതന്വേഷിക്കാന്‍ ടൈം ഇല്ല. ഇനി അടുത്ത തവണ അതുപോലെ സംഭവിക്കുമ്പോള്‍ ഈ പറയുന്ന മാധ്യമങ്ങള്‍ തുടങ്ങുകയായി ചര്‍ച്ചയും മാങ്ങതൊലിയും. ഇത്തവണയും പ്രഖ്യാപനങ്ങള്‍ ഒരുപാടുണ്ട്, ബസുകളില്‍ ക്യാമറ, അതിവേഗ കോടതികള്‍, പ്രത്യക സുരക്ഷ സേന അങ്ങനെ പലതും. ഏതെങ്കിലും ഒന്ന് നടന്നു കണ്ടാല്‍ മതിയായിരുന്നു.

നിയമങ്ങള്‍ കര്‍ശനമാക്കുകയും കുട്ടികള്‍ക്ക് ശരിയായ ബോധവല്‍ക്കരണം നടത്തുകയുമാണ് ഇതിനൊരു പ്രധിവിധി എന്നെനിക്കു തോന്നുന്നു. ഉദാഹരണത്തിന്, സൗദി അറേബ്യയില്‍ ഒരു പെണ്ണ് ഇങ്ങോട്ട് വന്നു 'എന്നെയൊന്നു പീഡിപ്പിക്കൂ' എന്ന് പറഞ്ഞാല്‍ പോലും ആരും തൊടില്ല. ഒരു പെണ്ണിനെ തൊട്ടാല്‍, ആ തൊട്ട കൈ വെട്ടുന്ന ഒരു രാജ്യത്ത്, ഒരുത്തന്‍ പീഡിപ്പിച്ചാല്‍ അവനു കിട്ടുന്ന ശിക്ഷ ഊഹിക്കാമല്ലോ!! അതുപോലെ തന്നെ സ്കൂളുകളില്‍ ബോധവല്കരണം നടത്തുക. ഒരു പെണ്‍കുട്ടിക്ക് ഒരു പ്രശ്നമുണ്ടായാല്‍ അത് സ്വന്തം ടീച്ചേര്‍സിനോട്  തുറന്നു  പറയാനുള്ള ചുറ്റുപാട് ഉണ്ടാക്കിയെടുക്കുക.  ഒരു രാജ്യത്തിന്‍റെ തലസ്ഥാനത്തുപോലും ഒരു സ്ത്രീ സുരക്ഷിതയല്ലെങ്കില്‍ പിന്നെ പറഞ്ഞിട്ടെന്തു കാര്യം.

എത്രയൊക്കെ ശാസ്ത്ര പുരോഗതിയുണ്ടായാലും സാമ്പത്തിക മേഖല കുതിച്ചുയര്‍ന്നാലും, ഇതുപോലുള്ള വാര്‍ത്തകള്‍ കാണുമ്പോള്‍ വിഷമം തോന്നുന്നു. തലമുറകളായി നാം കാത്തുസൂക്ഷിച്ചു പോന്ന, എല്ലാ വിദേശികളും അസൂയയോടെ കണ്ടിരുന്ന നമ്മുടെ നാടിന്‍റെ പൈതൃകവും സംസ്കാരവും ഇതുപോലുള്ള ചെറ്റകള്‍ കാരണം അടിയറവുവേയ്ക്കേണ്ടി വരുമോ?

Wednesday, 5 December 2012

കുങ്കനയും ഞാനും.

ആദ്യത്തെ ഓണ്‍-സൈറ്റ് യാത്രയാണ്, നെല്ലാട്ടുപാറ ഭഗവതി കാത്തോളണേ എന്നും പറഞ്ഞു എമിറേറ്റ്സിന്‍റെ വിമാനത്തിലേക്ക് കാലെടുത്തുവെച്ചു. സ്കൂളില്‍ പഠിച്ച 'ബെര്‍നോളിസ് പ്രിന്‍സിപ്പള്' (ങാ, അങ്ങനെ ഒരു സംഭവമുണ്ട്, ദൈവത്തെ ഓര്‍ത്ത് അതെന്താണെന്ന് എന്നോട് ചോദിക്കരുത്. അറിയാന്മേലാത്തവന്മാര്‍ ഗൂഗിള്‍ എടുത്ത് നോക്കിക്കോളണം.) നേരിട്ടു കാണാനായി വിമാനത്തിന്‍റെ ചിറകിന്‍റെ പിന്നിലുള്ള വിന്‍ഡോ സീറ്റാണ് ബുക്ക്‌ ചെയ്തത്. (എല്ലാം കമ്പനി ചെലവിലായതുകൊണ്ട് എന്ത് തോന്ന്യാസവും ആവലോ അല്ലെ!). കയ്യിലുണ്ടായിരുന്ന  ബാഗില്‍ നിന്ന് കുറച്ചു വെള്ളമെടുത്ത് കുടിച്ചു സ്വസ്ഥാമായ് സീറ്റിലിരുന്നു . 50മില്ലി.ക്ക് മുകളിലുള്ള ദ്രാവകമൊന്നും പുറത്തുനിന്നു കൊണ്ടുവാരന്‍ പറ്റാത്തകൊണ്ട്, രൂഫാ അമ്പതു കൊടുത്തിട്ടാണ് എയര്‍പോര്‍ട്ടില്‍ നിന്ന് ഈ ചെറിയകുപ്പി വെള്ളം ഞാന്‍  മേടിച്ചത്. അവന്മാരുടെ ഒരു കോപ്പിലെ നിയമം. ത്ഫൂ...തള്ളേ കലിപ്പ് തീരണില്ലല്ല..

ഫ്രണ്ട് സീറ്റിന്‍റെ ബാക്ക് പോക്കെറ്റില്‍ നിന്ന്, വിമാനം എമര്‍ജന്‍സി ലാന്‍ഡിങ്ങ് നടത്തിയാല്‍ ചെയ്യേണ്ട കാര്യങ്ങളും ഓടേണ്ട വഴികളും ഒക്കെയുള്ള പേപ്പര്‍ കഷണം എടുത്തു ചുമ്മാ മറിച്ചുനോക്കി. കരയിലാണ് വീഴുന്നതെങ്കില്‍ ഒന്നും പേടിക്കേണ്ട, ഇറങ്ങി ഓടിയാല്‍ മതി (ജീവനുണ്ടെങ്കില്‍,!). അതല്ല, പൈലറ്റ് വിമാനം വല്ല കടലിലോ കായലിലോ ആണ് ഇറക്കുന്നതെങ്കില്‍ മോനെ സൈമാ, പണി പാളി എന്നോര്‍ത്താല്‍ മതി. സീറ്റിനടിയിലുള്ള ജക്കെറ്റ്‌ ഒക്കെ ഇട്ടു ചാടിക്കോളുക. വല്ല കൊമ്പന്‍ സ്രാവോ മറ്റോ പിടിച്ചില്ലെങ്കില്‍ ആരെങ്കിലും വന്നു രക്ഷിച്ചോളും.    അല്ല  ഇപ്പൊ എന്തായാലും നുമ്മക്ക് പ്രശ്നമില്ല, കോടികളുടെ ഇന്‍ഷുറന്‍സാണ് കമ്പനി എടുത്തു തന്നിരിക്കുന്നത്, അതും പോരാഞ്ഞിട്ട് വിമാനകമ്പനിയുടെ വക പിന്നേം കോടികള്‍ കിട്ടും. ഇതാണ് പറയുന്നത് തട്ടിപോവാണെങ്കില്‍ വിമാനത്തില്‍ വെച്ച് പോണം, അതാവുമ്പോള്‍ വീട്ടുകാര്‍ക്കെങ്കിലും ഉപകാരപ്പെടും എന്നോര്‍ത്ത് ആ പേപ്പര്‍ കഷണം അവിടെത്തന്നെ വെച്ചു .

എന്‍റെ സൈഡ് സീറ്റ് അപ്പോഴും ഒഴിഞ്ഞു കിടന്നു. ദുബായ് വരെ ഈ എയര്‍ ഹോസ്റ്റസുമാരെയും വായ്‌ നോക്കി ബോറടിച്ചിരിക്കണമല്ലോ (എമിറേറ്റ്സ്സില്‍ അതൊരു ബോറടിയാണോ എന്നുള്ളത് മറ്റൊരു ചോദ്യം) എന്നൊക്കെയോര്‍ത്തു റണ്‍വേയില്‍നിന്ന് വിമാനങ്ങള്‍ പറന്നുയരുന്നതും ലാന്‍ഡ്‌ ചെയ്യുന്നതും നോക്കിയിരുന്നു. പെട്ടെന്നാണ് ഞാന്‍ ശ്രദ്ധിച്ചത്, ഒരു പെണ്‍കുട്ടി നടന്നുവരുന്നു. പെണ്‍കുട്ടി എന്നു പറഞ്ഞാല്‍ ഒരു ശാലീന കുലീന കുങ്കന! ദൈവമേ ഇവളെങ്ങാനുമാണോ ഈ സീറ്റില്‍ ഇരിക്കാന്‍ പോകുന്നതെന്നോര്‍ത്ത് ഞാന്‍ ശ്വാസമടക്കിപിടിച്ചിരുന്നു. അവസാനം ഇത് വായിക്കുന്നവര്‍ ഭയപ്പെടുന്നപോലെ അത് സംഭവിച്ചു.! അവള്‍ എന്‍റെ അടുത്ത് വന്ന്‍ സീറ്റ് നമ്പര്‍ നോക്കി കണ്‍ഫേം ചെയ്ത് അവിടെയിരുന്നു. അടിച്ചല്ലോ മക്കളെ ലോട്ടറി എന്നും പറഞ്ഞു ഞാന്‍ അപ്പൊ തന്നെ നമ്മുടെ  തേക്കുംമൂട്ടില്‍  ഫ്രണ്ട്സ് ആയ ഡിജോ, ടോണി, അജി എന്നിവര്‍ക്ക് മെസ്സേജ് അയച്ചു.  ആള് മുസ്ലീമാണ്, പ്രായം എന്തായാലും 25-ല്‍ താഴെ. ഇവളെ മാമ്മോദിസ മുക്കി എന്ത് പേരിടണം, ഉണ്ടാകാന്‍ സാധ്യതയുള്ള സാമുദായിക പ്രശ്നങ്ങളെ എങ്ങനെ അതിജീവിക്കാം, എന്നൊക്കെ ആലോചിച്ചിരിക്കുമ്പോഴാണ് രസം കൊല്ലിയായ് വിമാനം പുറപ്പെടാന്‍ പോവാണെന്നുള്ള അനൌണ്‍സ്മെന്‍റ് വന്നത്.


bodhodhayam (ബോധോദയം)വിമാനം റണ്‍വേയില്‍കൂടി അതിവേഗം നീങ്ങിത്തുടങ്ങി. അത് പറന്നുയരുന്ന ഓരോ ഘട്ടത്തിലും അതിന്‍റെ ചിറക്‌ ചലിക്കുന്നത് ഒരു എഞ്ചിനീയര്‍ എന്ന നിലക്ക് എന്നെ ഹടാതാകര്‍ഷിക്കുന്ന ഒരു ഘടകമാണ്. മേഘ പാളികളെ കീറി മുറിച്ചുകൊണ്ട് വിമാനം ഉയരങ്ങള്‍ താണ്ടി. അവസാനം അവശനായി മുപ്പതിനായിരം അടി ഉയരത്തില്‍ അത് അതിന്‍റെ യാത്ര തുടര്‍ന്നു. അപ്പോള്‍ താഴേക്കു നോക്കിയാല്‍ കാണാന്‍ പറ്റുന്നത് മേഘത്തെ പുതച്ചു നാണിച്ചു നില്‍ക്കുന്ന ഭൂമിയെയാണ്.


പിന്നെ ഒരു നിമിഷം പോലും താമസിച്ചില്ല, ബാച്ച്ലെര്‍സിന്‍റെ സ്ഥിരം പരിപാടി തുടങ്ങി.
"മലയാളി ആണല്ലോ അല്ലെ..?"
(ഒരു ചെറു ചിരിയോടുകൂടി മറുപടി വന്നു) "അതെ"

"ഞാന്‍ ജോര്‍ജ്, യു.കെ. യിലേക്ക് പോകുന്നു. എന്താ പേര്..?"
"ഷെറിന്‍, MBBS പഠിക്കുന്നു "

"(ആഹ, നല്ല പേര്) ദുബൈയില്‍ ചുമ്മാ വിസിറ്റിംഗിന് പോവാണോ അതോ പേരന്‍റ്സിനെ കാണാന്‍,..?"
"അല്ല, ഞാന്‍ എന്‍റെ ഹസ്‌ബന്‍റിന്‍റെ അടുത്തുപോവാണ്"

ഹസ്ബന്‍റോ...!! ചതിച്ചല്ലോ ദൈവമേ.. ഇതിലുംഭേതം നിനക്കെന്നെയങ്ങു കൊന്നേക്കാന്‍ മേലയിരുന്നോടി എന്ന് പറയണമെന്നുണ്ടായിരുന്നു, എന്തോ പറഞ്ഞില്ല. അല്ലെങ്കിലും  ഭാഗ്യമില്ലത്തവന്‍ തല മൊട്ടയടിക്കുമ്പോള്‍ അന്നു കല്ലുമഴ പെയ്യുമെന്നണല്ലോ പഴമക്കാര് പറയുന്നത്. ങാ, പോട്ടെ പുല്ല് എന്നും പറഞ്ഞ് പതുക്കെ ടി.വി ഓണ്‍ ചെയ്യാമെന്ന് വെച്ചു. അവിടേം ടെസ്പ്, ഹെഡ്ഫോണ്‍ കുത്താനുള്ള സോക്കെറ്റ്‌ കാണുന്നില്ല. തേക്കുംമൂട്ടിലുകാര്‍ക്ക് അഭിമാനമാണ് വലുത് എന്ന് ഞങ്ങടെ ആശാന്‍ ബി.കെ. ആര്‍. ഞങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. അതും പോരാഞ്ഞിട്ട് പഠിച്ചതും പണിയെടുക്കുന്നതും എല്ലാം ഈ ഫീല്‍ഡില്‍, അതുകൊണ്ട് അവളോടൊട്ടു ചോദിക്കാനും മനസ് വരുന്നില്ല. അവസാനം ക്ഷമ നശിച്ചു പതുക്കെ ചോദിച്ചു. അവളിതിനു മുന്‍പ് ഒരു തവണ യാത്ര ചെയ്തിട്ടുണ്ടെന്ന് പറഞ്ഞതുകൊണ്ടാണ് ചോദിച്ചത്. പക്ഷെ അവള്‍ക്കും പിടിത്തമില്ല. ഇതുപോലും ഓര്‍ത്തിരിക്കാത്ത ഇവളോക്കെയെങ്ങനെയാണോ MBBS പാസ്സാവുന്നത് എന്നും പറഞ്ഞു രണ്ടു പേരുംകൂടി സ്ക്രീനിന്‍റെ സൈഡ് മൊത്തം അരിച്ചു പെറുക്കി. പക്ഷെ നോ രക്ഷ. അത് കണ്ടിട്ടാണോ എന്തോ അപ്പുറത്തിരുന്ന ഒരു മദാമ്മ ചൂണ്ടികാണിച്ചു തന്നു, അതിന്‍റെ സോക്കെറ്റ്‌ കൈ വെക്കുന്നിടത്താണെന്ന്.

bodhodhayam (ബോധോദയം)കുറച്ചു കഴിഞ്ഞപ്പോള്‍ എയര്‍ ഹോസ്റ്റസുമാര് ഫുഡ്‌ കൊണ്ടുവന്നിട്ട് അവളോട്‌ എന്തോ ചോദിച്ചു, അവള് തിരിച്ചും എന്തോ പറഞ്ഞു.
അടുത്തത് എന്നോടും അവര് ചോദിച്ചു.
"hai, xcdse mkcffre plikkcdvqa plmlbzawzz..?"
"ദൈവമേ ഇത് അറബിയോ ഇംഗ്ലീഷോ..?.ഞാന്‍ പിന്നെ ജാടയ്ക്കു അവളുടെ നേരെ കൈ ചൂണ്ടി പറഞ്ഞു - ഇവള് പറഞ്ഞത് തന്നെ എനിക്കും മതി."
അതും പറഞ്ഞു അവരങ്ങ് പോയി.
"അതെന്താടോ അവര് നമുക്ക് ഫുഡ്‌ സെര്‍വ് ചെയ്യാത്തത്..? നമ്മള്‍ പറഞ്ഞത് അവര്‍ക്കിഷ്ടപെട്ടില്ലേ..?"
"അയ്യോ എയര്‍ സിക്ക്നെസ്സ് ഉള്ള കാരണം എനിക്ക് ഫുഡ്‌ വേണ്ട എന്നാ പറഞ്ഞേ..ജോര്‍ജ്ജും വേണ്ട എന്നല്ലേ പറഞ്ഞേ... എന്ത് പറ്റി..?"
(എടി കണ്ണില്‍ ചോരയില്ലാത്തവളെ... നിനക്കതു നേരത്തെ പറഞ്ഞൂടായിരുന്നോ..? രാവിലെ ഒരു കാലിച്ചായ മാത്രമാണ് കുടിച്ചത്.)
" ഹേയ്, എനിക്കും നല്ല വിശപ്പില്ല, ഞാന്‍ എയര്‍ പോര്‍ട്ടില്‍ നിന്ന് ഫുഡ്‌ കഴിച്ചിട്ടാണ് കയറിയത്."

അരീം മൂഞ്ചി മണ്ണെണ്ണെ൦ മൂഞ്ചി എന്നും പറഞ്ഞ്  ചെകുത്താനേം പ്രാര്‍ത്ഥിച്ചു കിടന്നുറങ്ങി .

(ലോകത്തിന്‍റെ ഏതെങ്കിലും ഒരു കോണിലിരുന്ന് ഷെറിന്‍ എന്നെങ്കിലും ഇത് വായിക്കുമെന്നും,  ഭര്‍ത്താവിനെയും ഡൈവേര്‍സ് ചെയ്ത് എന്നേം തേടി വരുമെന്ന പ്രതീക്ഷയോടെ..!)